Friday, 17 July 2009

ഋതുമരം

എല്ലുന്തിയ വേനല്‍ പിന്നെയുംകണ്ണുന്തി
കരിച്ചൊടിച്ചിട്ടുപോയ അസ്തികൂടം
തീര്‍ന്നുപോകുമാ പകലിനിടവേളയില്‍
രാമറപറ്റി വന്നണഞ്ഞൊരാ കാറ്റിന്‍
തൊട്ടു തലോടലിനു കാത്തു നില്‍ക്കാതെ
മണ്ണോടു ചേരുമ്പോഴും തേങ്ങിയിരിക്കും
പറക്കമുറ്റാത്തെ പിന്നെ കാലുറക്കാത്ത
ഇത്തിക്കണ്ണീ ഇതെന്‍റെ വിധിയെന്ന്,
പടുവൃക്ഷത്തിന്‍റെ അടര്‍ന്ന പെണ്മ...
പൂത്തുലഞ്ഞിരുന്ന നാടിന്‍റെ നന്മ.

ഓര്‍മ്മപ്പച്ചയിലെ മരക്കൂടുതേടി
പെയ്തിറങ്ങിയൊരാ മഴക്കുഞ്ഞുങ്ങള്‍
ഒഴുക്കിയ ഉപ്പുകണ്ണുനീരൊക്കെയും
സ്ഫുടം ചെയ്ത് മഞ്ഞുതുള്ളിയായതും
കാലചക്രത്തിനടിയിലമര്‍ന്നു പോയ
പുല്‍നാമ്പുകളെന്നോ അറിഞ്ഞിരുന്നു,
രാവലിഞ്ഞില്ലാതാകുന്ന ബിന്ദുവില്‍
ഒരു ചെറുവെയിലാ തണല്‍ തേടി
വരുമൊരു ഋതുവിരല്‍ തുമ്പിലേറി