Sunday, 25 May 2008

വീണ്ടുമൊരു നുണക്കഥ

കുളിക്കടവില്‍ അഴിച്ചുവെച്ചിരുന്ന വസ്ത്രങ്ങള്‍ക്കു മുകളില്‍ മണ്ണുതൊടാതെ വെച്ചിരുന്ന നോക്കിയ മൊബൈല്‍ ഫോണ്‍ കുളി കഴിഞ്ഞ് വന്നു നോക്കുമ്പോള്‍ കാണാഞ്ഞതില്‍ മനം നൊന്ത് ചുറ്റുപാടും കണ്ണോടിച്ചപ്പോഴാണ്‍ റെജിമോന്‍ ആ ഭയാനകക്കാഴ്ച്ച കാണുന്നത്....
അടുത്തുള്ള മരക്കൊമ്പില്‍ മൊബൈല്‍ഫോണ്‍ തൂക്കിയിട്ടിരുന്ന വള്ളിയില്‍ കൊത്തിപ്പിടിച്ച് ഒരു കാക്ക എന്നെ തുറിച്ച് നോക്കുന്നു। എന്തു ചെയ്യണമെന്നറിയാതെ പതുക്കെ കാക്കയോട് പറഞ്ഞു നോക്കി ''എന്‍റെ ഫോണിങ്ങു താ' എന്‍റെ അച്ഛനെന്നെ കൊന്നു കളയും ഇതില്ലാതെ വീട്ടിലെത്തിയാല്‍. നോ രക്ഷ കാക്ക കൂടുതല്‍ അമര്‍ത്തി ഫോണ്‍ തന്‍റെ കാല്‍ക്കീഴില്‍ ചുരുട്ടി.
നേരം പോയ്ക്കൊണ്ടിരിക്കെ ആളുകള്‍ ഒത്തിരി എന്‍റെ പുറകെ കൂടി। പലരും ആട്ടി നോക്കി കാക്കയെ, പക്ഷെ അപ്പോഴൊക്കെ കാക്ക അടുത്ത അടുത്ത മരത്തിലേക്ക് പോവുകയല്ലാതെ ഫോണ്‍ താഴോട്ട് ഇട്ടില്ല। അപ്പോളാണ്‍ കൂട്ടത്തില്‍ ചെറിയവനായ എന്‍റെ കുഞ്ഞനുജന്‍ ഒരുപായം ചെയ്തത്, അവന്‍ വേറൊരാളുടെ ഫോണ്‍ വാങ്ങി കാക്കയുടെ കയ്യിലുള്ള ഫോണിലേക്കൊരു 'മിസ്സ് കോള്‍'. ഭയന്നിട്ടോ പുച്ചം കൊണ്ടോ കാക്ക ഉടനെ ഫോണ്‍ തഴോട്ടിട്ടു.
കാക്ക കൊച്ചു കുട്ടികളുടെ കയ്യില്‍ നിന്ന് അപ്പം റാഞ്ചുന്ന പോലെ തെല്ലൊരു കരവിരുതോടെ റെജിമോന്‍ ഫോണ്‍ താഴെ വീഴും മുമ്പ് ഡൈവ് ചെയ്തു പിടിച്ചെടുത്തു, എന്നിട്ട് ഉറക്കെ 'ഹൌസാറ്റ്'

5 comments:

തൂലിക said...

ഭയന്നിട്ടോ പുച്ചം കൊണ്ടോ കാക്ക ഉടനെ ഫോണ്‍ തഴോട്ടിട്ടു

കുഞ്ഞന്‍ said...

ഹഹ..

ഇതുപോലത്തെ ഒരു പരസ്യം ഒരു മൊബൈല്‍ കമ്പനി കാണിക്കുന്നുണ്ട്, അതില്‍ ഒരു കുരങ്ങനാണ് ഫോണ്‍ കൊണ്ടുപോകുന്നത്.
ഇത് നല്ലൊരു കഥയാണ്..കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്ന കുരങ്ങന്‍ തൊപ്പി കൊണ്ടുപോയ കഥപോലെ..

എന്നാലും ഇത്തിരികുഞ്ഞന്‍ വേണ്ടി വന്നല്ലോ ഫോണ്‍ കിട്ടാന്‍..ഇതാപറയുന്നത് പ്രായംകൊണ്ടല്ല ആളുകളെ അളക്കേണ്ടതെന്ന്..എന്നുകരുതി ഇത്തിരികുഞ്ഞന്മാര്‍ക്ക് റേഷനരി കൂടുതല്‍ സര്‍ക്കാര്‍ നല്‍കില്ല..!

നിരക്ഷരൻ said...

കുഞ്ഞന്‍ പറഞ്ഞതുപോലെ ഒരു കുട്ടിക്കഥ പോലുണ്ട്.
:)

കാവലാന്‍ said...

തിരുമാലി തിലകാ................ഇതു 'നുണ്ടുമൊരു നുണക്കഥ' തന്നെയല്ലേ?

Sreevalsan said...

Hi Thilakan,

Write more..

Thanks for the comments in Fragrance of thought flowers. Surprizingly I also belong to Tirur.

Regards,
Sreevalsan